Malayalam Pazhamchollukal - മലയാളം പഴഞ്ചൊല്ലുകൾ
പഴഞ്ചൊല്ലുകൾ (Malayalam Pazhamchollukal) , പറഞ്ഞു പഴകിയ ചൊല്ലുകൾ. പൂർവ്വികരുടെ അനുഭവസമ്പത്തിൽ നിന്നുളവായ മുത്തുമണികൾ. ചെറുവാക്യമോ വാക്യങ്ങളോ ആയി കാണപ്പെടുന്ന പഴമൊഴികളിൽ വലിയ ആശയങ്ങൾ അടങ്ങിയിരിക്കുന്നു.പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലോ കാരണവന്മാർ പറഞ്ഞിട്ടുള്ളത് .രസകരവും വളരെ അർത്ഥവത്തുമായ പഴഞ്ചൊല്ലുകളാണ് താഴെ കൊടുത്തിട്ടുള്ളത് .Malayalam Proverbs are short, well-known sayings that express a general truth, advice, or wisdom based on experience or common sense.
1) കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
2) അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടറിയൂ
3) വയറാണ്, ചോറാണ് ദൈവം
4) തനിപ്പൊന്നിനു തീപ്പേടിയില്ല
5) വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
6) അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
7) ചക്കരവാക്കു കൊണ്ട് വയറുനിറയില്ല
8) മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം
9) വേരറ്റ മരവും നീരറ്റ നദിയും പേരറ്റ മനുഷ്യന് തുല്യം
10) മുഖം മനസ്സിന്റെ കണ്ണാടി
11) കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.
12) മൗനം പാതി സമ്മതം
13) അല്പജ്ഞാനം ആളേക്കൊല്ലും
14) ജാത്യാലുള്ളത് തൂത്താൽ പോകില്ല
15) വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
16) കടിക്കുന്ന നായയ്ക്കെന്തിനാ മോന്ത?
17) ചാഞ്ഞ മരത്തിൽ ഓടിക്കയറാം
18) കുന്തം കൊടുക്കുകയുമില്ല, താനൊട്ടു കുത്തുകയുമില്ല
19) അടക്കമില്ലാത്ത തത്ത അടുപ്പിൽ
20) പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
21) കൊച്ചമ്മേടെ കറി കൊള്ളാം, പക്ഷേ എന്‍റെ പാത്രത്തില്‍ വിളമ്പണ്ട
22) പെൺബുദ്ധി പിൻബുദ്ധി
23) ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
24) മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം
25) ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് തല്ലേണം
26) മൂന്നോണം മുക്കീം മൂളീം
27) മുടന്തനും മുയലിനെ പിടിച്ചെന്നു വരാം
28) അളമുട്ടിയാൽ ചേരയും കടിക്കും
29) അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
30) ഇരുന്നീട്ട് വേണം കാൽ നീട്ടാൻ
31) എള്ളിന് ഉഴവ് ഏഴരച്ചാൽ
32) തെളിച്ച വഴിയ്ക്ക് നടന്നില്ലെങ്കിൽ, നടന്ന വഴിയ്ക്ക് തെളിക്കണം
33) വെട്ടോന്ന്, തുണ്ടു രണ്ട്
34) തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
35) കടൽ പെരുകിയാൽ കര പെരുകുമോ?
36) മടി കുടി കെടുത്തും
37) ഓണത്തിനല്ലയൊ ഓണപ്പുടവ
38) പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
39) അച്ചി കടിച്ചതേ കൊച്ചു കുടിക്കൂ
40) തേക്കുതടിക്കും തെമ്മടിക്കും എവിടെയും കിടക്കാം
41) ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
42) മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
43) നല്ല കുതിര നടന്ന് പെടുക്കും
44) ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
45) വ്യാധിക്ക് മരുന്നുണ്ട്, ആധിക്ക് മരുന്നില്ല
46) അന്നമിട്ടിടത്തു കന്നം വയ്ക്കരുത്
47) നാലോണം നക്കിയും തുടച്ചും
48) കടമപകടം, സ്നേഹത്തിന് വികടം.
49) വെപ്പിന്റെ ഗുണം തീറ്റയിലറിയാം
50) കുപ്പയില്‍ കളഞ്ഞാലും, അളന്നു കളയണം.
51) കടലും കടലാടിയും പോലെ.
52) മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും
53) ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
54) ഏട്ടിലെ പശു പുല്ല് തിന്നുമോ?
55) അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
56) ആടറിയുമോ അങ്ങാടി വാണിഭം?
57) ആന മെലിഞ്ഞാലും ആലയിൽ കെട്ടരുത്.
58) ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
59) പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
60) കടം കാലന് തുല്യം.
61) മൂക്കിനു താഴെ പുരികം കുരുത്തപ്പോള്‍ കണ്ണ് വായിലായിപ്പോയി
62) ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
63) ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം
64) പള്ളീ പോയി പറഞ്ഞാമതി
65) കോണകത്തിനു എന്തിനാ കസവ്
66) ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും
67) ഉറുമ്പു ഓണം കരുതും പോലെ
68) അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
69) കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
70) മിണ്ടാപ്പൂച്ച കലമുടക്കും
71) സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
72) ആടിനറിയുമോ അങ്ങാടി വാണിഭം
73) അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട് കില്ലുക്കാൻ മോഹം
74) ഉഴിഞ്ഞെറിയാന്‍ നെല്ലുമരിയുമുണ്ടെങ്കില്‍, ഒഴിച്ചു കളയാന്‍ ബാധയുമുണ്ട്
75) ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
76) ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു
77) മകരമഴ മലയാളം മുടിക്കുന്നത്
78) നഖം നനയാതെ നത്തെടുക്കുക
79) പാണനു് ആന മൂധേവി
80) വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
81) അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
82) കത്തുന്ന പുരയ്ക്കു ഊരുന്ന കഴുക്കോല്‍ ലാഭം
83) വായില്‍ തേന്‍ ഉള്ള ഈച്ചക്ക് വാലില്‍ മുള്ളുണ്ട്
84) കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
85) കടലിലെ മീനിന് മുക്കോനിട്ട പേര്.
86) കൊതിയൻ ഇലയ്ക്ക് പോയി എനിയ്ക്ക് താഴെ വെളമ്പിയേര്
87) കടിക്കാതെ കുടിക്കുകയാണെങ്കിൽ കുടത്തോടെ കുടിക്കണം.
88) ഏട്ടിൽ കണ്ടാൽ പോര കാട്ടിത്തരണം
89) നിത്യഭ്യാസി ആനയെ എടുക്കും
90) ചിന്ത ചിത വിരിക്കും
91) കടല് ചാടാനാവതുണ്ട് തോട് ചാടാനാവതില്ല.
92) നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും
93) കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
94) ഭദ്രകാളിയെ പിശാചു പിടിച്ചു
95) കുരക്കുന്ന പട്ടി കടിക്കില്ല
96) കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
97) ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
98) യക്ഷി പിടി വിട്ടാലും പൂജാരി പിടി വിടുകയില്ല
99) കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
100) കടലിന് സമമോ കുശവൻ മണ്ണെടുത്ത കുഴി?
101) കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത്
102) കടമ്പ് ഉടമ്പോടുചേരണം.
103) വിത്തുവിറ്റുണ്ണരുത്
104) തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
105) അശ്വതിയിലിട്ട വിത്തും; അച്ഛൻ വളർത്തിയ മക്കളും; ഭരണിയിലിട്ട മാങ്ങയും പിഴയ്ക്കില്ല
106) പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
107) പോത്തിനെന്തു ഏത്തവാഴ ??
108) ആളുകൂടിയാൽ പാമ്പ് ചാവില്ല
109) ആനയെ ആട്ടാൻ ഈർക്കിലോ
110) അമരത്തടത്തിൽ തവള കരയണം
111) വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
112) കയ്യനങ്ങാതെ വായനങ്ങില്ല
113) വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
114) സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
115) അടിക്കടി; വടി മിച്ചം
116) അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്.
117) അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
118) കടം വീടിയാൽ ധനം.
119) മകം പിറന്ന മങ്ക
120) ജ്ഞാനി എവിടെയും ജ്ഞാനി, രാജാവ് സ്വരാജ്യത്ത് മാത്രം രാജാവ്
121) കടം കൊടുത്താലിടയും കൊടുക്കണം.
122) അത്തം പത്തോണം [പാഠഭേദം]
123) നാഥനില്ലാക്കളി വട്ടക്കളി
124) മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്
125) രണ്ടോണം ഞണ്ടും ഞവണീം
126) അത്തം വെളുത്താൽ ഓണം കറുക്കും
127) പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
128) കടിക്കാതെ കുടിക്കുന്നതിൽ നല്ലത് കുടിക്കാതെ മരിക്കുന്നത്.
129) കടന്നിൽകൂട്ടിൽ കല്ലിടരുത്.
130) കടംകൊണ്ട് കടം കൊടുക്കരുത്.
131) അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
132) കടലമ്മ പെണ്ണാണെങ്കിൽ ചരുവെങ്കിലും പെറും.
133) വിരലു വീങ്ങിയാൽ ഉരലാകുമോ?
134) കടമ്പ് പൂത്തത് പോലെ.
135) കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു.
136) അഞ്ചു വിരലും ഒരുപോലയോ?
137) ആടറിയുമോ അങ്ങാടി വാണിഭം
138) മറ്റുള്ളോർക്കേ ഉപകരിക്കൂ
139) വള്ളം മുക്കും മുന്‍പേ വെള്ളത്തിന്‍റെ ആഴമറിയണം
140) പെൺചിത്തിര പൊൻചിത്തിര
141) മരത്തിന് കായ ഭാരമോ
142) നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ
143) പള്ളിയിലിരുന്നാൽ പള്ളേല് പോകൂല
144) യുവത്വം ഉന്മത്വം
145) മൂന്നു കൂട്ടരെക്കൊണ്ടും യാതൊരു പ്രയോജനവുമില്ല
146) ഓണത്തേക്കാൾ വലിയ വാവില്ല
147) ഉറങ്ങുന്ന സിംഹവക്ത്രഥ്റ്റിൽ ഇറങ്ങുന്നില്ല വാരണം
148) മല എലിയേ പെറ്റു
149) അഞ്ചോണം പിന്ചോണം
150) അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
151) തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
152) പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
153) ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും
154) കടം കൊടുത്ത് പട്ടിണി കിടക്കരുത്.
155) മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
156) ആരിയൻ വിതച്ചാ നവര കൊയ്യാമോ
157) അണ്ടിയോട് അടുത്താലേ മാങ്ങയുടെ പുളി അറിയൂ
158) കടംകൊള്ളുന്നത് പത്തായക്കാരനോട്.
159) ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
160) അമ്മയും മകളും പെണ്ണു തന്നെ
161) ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത്
162) എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
163) വള്ളക്കൂലി കൊടുത്തിട്ട് കര വഴി നടക്കണോ?
164) ഉച്ചക്കുളി ഊതാരക്കളി
165) വീടുറപ്പിച്ചിട്ട് വേണം നാടുറപ്പിക്കാൻ
166) മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു]]
167) ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
168) ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
169) പെണ്ണിനു പെൺ തന്നെ സ്ത്രീധനം
170) വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
171) എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
172) കുന്തക്കാരന്‍റെ കുത്തും കുരുത്തം കെട്ടവന്‍റെ വരവും
173) മുടിഞ്ഞു,ഞാനും മുടിഞ്ഞു
174) വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
175) അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും.
176) വിത്തുഗുണം പത്തുഗുണം
177) അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം
178) കാക്ക കുളിച്ചാൽ കൊക്കാകുമോ
179) ഉഴവിൽ തന്നെ കള തീർക്കണം
180) അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ
181) കടല് ചാടിവന്നവന് തോട് ചാടാൻ പണിയോ?
182) ചോതികഴിഞ്ഞാൽ ചോദ്യമില്ല
183) ഇതിലും വല്ല്യ പെരുന്നാളുവന്നിട്ട് വാപ്പ പള്ളീപോയില്ല പിന്ന ഈ വെള്ള്യാഴ്ച
184) ആന വായിൽ അമ്പഴങ്ങ
185) അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം
186) പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
187) ഊടും പാവും പോലെ
188) അകിടു ചെത്തിയാൽ പാലു കിട്ടുമോ ?
189) ചുമ്മാ ചവച്ചോണ്ടിരിക്കുന്ന മുത്തശി അവലു കിട്ടിയാൽ വിടുമോ ?
190) ആദ്യം ചെല്ലുന്നവന് അപ്പം
191) കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ.
192) പല്ലില്ലെന്നു വെച്ച് അണ്ണാക്ക് വരെ കയ്യിടരുത്
193) കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും
194) മുതിരയ്ക്ക് മൂന്നു മഴ
195) തിരിഞ്ഞു കളിയും മാടിക്കെട്ടും
196) മുണ്ടകൻ മുങ്ങണം
197) ഉരുളുന്ന കല്ലിൽ പുരളുമോ പായൽ
198) കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്
199) ആടറിയുമോ അങ്ങാടിവാണിഭം
200) അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
201) തീയിൽ കുരുത്തത് വെയിലത്ത് വാടുമോ ?
202) നീരില്ലെങ്കിൽ മീനില്ല
203) കുതിരയില്ലാത്ത നാട്ടില്‍ കഴുത തമ്പുരാന്‍
204) മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
205) താങ്ങാനാളുണ്ടെങ്കില്‍ തളര്‍ച്ച കൂടും
206) നഞ്ചെന്നിനാ നന്നാഴി
207) ഓടുന്ന കാളയെ ആടുന്ന കമ്പേൽ
208) കടിക്കുന്ന നായയെ മുറുക്കിക്കെട്ടണം.
209) ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
210) വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
211) ചുക്കില്ലാത്ത കഷായമില്ല
212) പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
213) ആളേറിയാൽ അടുക്കള അലങ്കോലം
214) ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും ഇലയ്ക്ക്തന്നെയാ ദോഷം
215) കടംവാങ്ങിയുണ്ടാൽ മനംവാടി വാഴാം.
216) പട്ടി തിന്നുകയുമില്ല പശുവിനെ തീറ്റിക്കത്തുമില്ല
217) അമ്മായി ഉടച്ചത് മൺച്ചട്ടി ,മരുമകൾ ഉടച്ചത് പൊൻച്ചട്ടി
218) കെടാന്‍ പോകുന്ന തിരി ആളിക്കത്തും
219) കാറ്റുള്ളപ്പോൾ പാറ്റണം
220) കടലും കടന്ന് ജയിച്ച് വന്നവൻ കൈതോട്ടിൽ മുങ്ങി മരിച്ചു
221) കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
222) അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
223) കക്കാൻ സൗകര്യം ഉണ്ടെന്നു കരുതി വെളുക്കുവോളം കക്കരുത്
224) കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും
225) അലസന്റെ തലച്ചോറ് പിശാചിന്റെ പണിശാല
226) കർക്കടകത്തിൽ പത്തില കഴിക്കണം
227) ആപത്തിനു പാപമില്ല
228) ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം
229) പൂയത്തിൽ (ഞാറ്റുവേലയിൽ) പുല്ലും പൂവണിയും
230) ചത്തകുഞ്ഞിന്റെ ജാതകം നോക്കുമോ
231) കാർത്തിക കഴിഞ്ഞാൽ മഴയില്ല
232) പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
233) മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
234) പശു കറുത്താലും പാലു കറുക്കുമോ?
235) ശ്രമം കൊണ്ട് ശ്രീരാമനാകാം
236) ഓണം മുഴക്കോലുപോലെ
237) കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
238) ആപത്ത് പറ്റത്തോടെ
239) നോക്കാത്ത രാജാവിനെ തൊഴാന്‍ പോകരുത്"
240) അടുക്കളപ്പെണ്ണിനു അഴകു വേണമോ?
241) അകലത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത്
242) വേലിതന്നെ വിളവുതിന്നുക
243) പുണർതത്തിൽ പുകഞ്ഞ മഴയാണ്
244) കടിക്കാനുമില്ല കാരാനുമില്ല.
245) ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
246) മുള്ളു നട്ടവൻ സൂക്ഷിക്കണം
247) ആഴമുള്ള ആഴിയിലേ മുത്ത് കിടക്കൂ
248) പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല
249) കൊഞ്ച് ചാടിയാല്‍ മുട്ടോളം..പിന്നെയും ചാടിയാല്‍ ചട്ടിയില്‍
250) അച്ചി തുള്ളിയ കട കൂട്ടിയും തുള്ളും
251) അച്ചാണിയില്ലാതെ തേർ മുച്ചാൺ ഓടുകയില്ല
252) ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
253) പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം
254) കടലിൽ പോയ സൂചി കിട്ടുമോ?
255) ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
256) ഒരു കള്ളം മറ്റൊന്നിലേക്ക്
257) വെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല
258) കള്ളൻ പറഞ്ഞ നേരും പൊളി
259) ആറോണം അരിവാളും വള്ളിയും
260) ഒരു കോഴി കൂകിയാൽ നേരം പുലരില്ല
261) പൊരുതുന്ന ഭാര്യയും ചോരുന്ന തട്ടും ശല്യമാകും
262) കടലിലെ മത്തിക്ക് കാട്ടിലെ നെല്ലിക്ക.
263) അച്ച നോക്കിയേ കൂച്ചു കെട്ടാവു
264) അകലെയുള്ള പത്തിനേക്കാൾ നന്ന്, അടുത്തുള്ള ഒന്ന്
265) കടമ്പയ്ക്കൽ കൊണ്ട് കുടമുടയ്ക്കരുത്.
266) മുടിഞ്ഞ കാലത്ത് ഒടഞ്ഞ ചട്ടിയ്ക്ക് ഒമ്പതു കിഴുത്ത! അഥവാ ഇടിവെട്ടിയവനെ പാമ്പു കടിച്ചു
267) തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്
268) അഞ്ചഞ്ചുപലം ഒന്നഞ്ചുപലം
269) അത്തവെള്ളം പിത്തവെള്ളം
270) ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
271) ചെറിയ പാമ്പായാലും വല്യ കൊണ്ട് തല്ലേണം
272) മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
273) അകത്തു രോമം പുറത്തു കത്തി
274) കടംകൊണ്ട് കുടിവച്ചാൽ കുടികൊണ്ട് കടം വീട്ടില്ല.
275) പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
276) താങ്ങിയാല്‍ തലയില്‍ കയറും, ഓങ്ങിയാല്‍ തല താഴ്ത്തും
277) കളരി കണ്ടിട്ടില്ലെങ്കിലും ഗുരുക്കള്‍ എന്ന് ഭാവം
278) കടല് വറ്റി കക്ക പെറുക്കാൻ കാത്താൽ കുടല് വറ്റി ചാകും.
279) കടലിൽ കൊണ്ടുപോയി കായം കലക്കരുത്.
280) ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി
281) അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
282) ആടു കിടന്നിടത്ത് പൂട പോലുമില്ല
283) ആലുംകായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ് പുണ്ണ്
284) അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
285) ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
286) ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് .
287) പെൺപിറന്ന വീടു പോലെ
288) ഗുണികൾ ഊഴിയിൽ നീണ്ട് വാഴാറില്ല
289) ക്ഷണിക്കാതെ ചെന്നാൽ ഉണ്ണാതെ പോരാം
290) മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം
291) അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
292) പണത്തിനു മീതെ പരുന്തും പറക്കില്ല
293) അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
294) ഒരു വെടിക്കു രണ്ടു പക്ഷി
295) അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
296) ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
297) അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു
298) കുടിക്കുന്ന വെള്ളത്തില്‍ കാല് കഴുകരുത്
299) വർഷം പോലെ കൃഷി
300) അടി തെറ്റിയാൽ ആനയും വീഴും
301) പയ്യെത്തിന്നാൽ പനയും തിന്നാം
302) മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ..
303) തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
304) ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
305) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
306) കാട്ടുകോഴിക്കെന്തു ശങ്ക്രാന്തി
307) ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
308) പുത്തനച്ചി പുരപ്പുറം തൂക്കും
309) വെട്ടൊന്ന്, മുറി രണ്ട്
310) ആഴമുള്ള വെള്ളത്തിൽ ഓളമില്ല
311) നല്ല തെങ്ങിനു നാല്പതു മടൽ
312) ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു
313) നായ നടന്നിട്ട് ഒരു കാര്യോമില്ല; നായയ്ക്ക് ഇരിക്കാൻ ഒട്ട് നേരോമില്ല
314) അറയ്ക്കും
315) കടമാണെങ്കിൽ കമ്മാളനാന രണ്ട്.
316) അത്തവർഷം അതിശക്തം
317) മുച്ചിങ്ങം (ചിങ്ങത്തിൽ ആദ്യത്തെ മൂന്നു ദിവസം) മഴ പെയ്താൽ മച്ചിങ്ങൽ നെല്ലുണ്ടാവില്ല
318) ഗതികെട്ടാൽ പുലി പുല്ലും തിന്നും
319) തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
320) തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
321) അച്ചിക്കു കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചി പക്ഷം
322) തേവുന്നവൻ തന്നെ തിരിക്കണം
323) കൂര വിതച്ചാൽ പൊക്കാളിയാവില്ല
324) മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
325) കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
326) കടവത്ത് കാശും തങ്ങൾ പാപ്പാന്റെ റബിലായത്തും കൂടി വേണ്ട.
327) അത്തത്തിൽ (ഞാറ്റുവേലയിൽ) അകലെ കൊണ്ടൂ വടിച്ചു നട്ടാൽ മതി
328) പെൺകാര്യം വൻകാര്യം
329) കൈയിലെ കാശ്, വായിലെ ദോശ
330) ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ
331) തീയില്ലാതെ പുക ഉണ്ടാവില്ല
332) മുത്തൻ കാളയെ കതിരിട്ടു പിടിക്കാൻ ഒക്കില്ല
333) ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
334) മുമ്പേ ചിരിക്കും പിമ്പേ അറക്കും
335) ഇരുണ്ട വെള്ളത്തിൽ ചേരും
336) നാല് പണം വരുമ്പോള്‍ നാലരപ്പണം ചെലവാക്കരുത്
337) കല്ലാടും മുറ്റത്ത് നെല്ലാടില്ല
338) അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
339) ഉണ്ട് കൊഴുത്താല്‍ ഞണ്ട് അളയിലിരിക്കുമോ?
340) പൂച്ചയ്ക്കാര് മണികെട്ടും
341) മുഷിഞ്ഞ വസ്ത്രത്തിനുള്ളിലും ബുദ്ധിമാന്മാര്‍ ജീവിക്കുന്നു
342) അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും
343) കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
344) കളപറിച്ചാൽ കളം നിറയും
345) ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
346) കണ്ടൻ തടിക്ക് മുണ്ടൻ തടി
347) പതിരില്ലാത്ത കതിരില്ല
348) മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
349) ഈളം കന്നിനു ഭയമറിഞ്ഞുകൂട
350) ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
351) കടലിലെ തിരയടങ്ങിയാലും വായിലെ നാക്കടങ്ങില്ല.
352) നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
353) അവശ്യം സൃഷ്ടിയുടെ മാതാവാണ്
354) മരിക്കാറായ മന്നനെ അധികാരവും മറക്കും
355) മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
356) പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല
357) മരമറിഞ്ഞ് കൊടിയിടണം
358) അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?
359) ഓണം വരാനൊരു മൂലം വേണം
360) അണ്ണാൻ കുഞ്ഞിനും തന്നാലായത്
361) അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും
362) നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
363) വിഡ്ഢിക്ക് വളരാൻ വളം വേണോ
364) അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
365) വായ ചക്കര, കൈ കൊക്കര
366) ഒരേറ്റത്തിനൊരിറക്കം
367) കടപ്പുറം കിടക്കുമ്പോൾ കാക്കൂട്ടിൽ കിടക്കണോ?
368) അരക്കാതം നടക്കണം
369) അടുക്കള പിണക്കം അടക്കി വയ്ക്കണം
370) വിളയുന്ന വിത്തു മുളയിലറിയാം
371) വിത്താഴം ചെന്നാൽ പത്തായം നിറയും
372) പശു തിന്നാല്‍ പുല്ലും പാല്
373) പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാല് പോലെ മൂന്ന് പേര്
374) കടന്നു കാൺമോൻ കവി.
375) ചെർമ്മം വയനാട്ടീ പോയ പോലെ
376) താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
377) വാളെടുത്തോരെല്ലാം വെളിച്ചപ്പാടല്ല
378) തട്ടാനേ തങ്കത്തിന്‍റെ മാറ്ററിയൂ
379) നുണയ്ക്ക് കാലില്ല
380) പെൺപട പടയല്ല്ല,മൺചിറ ചിറയല്ല
381) എലിയെ പേടിച്ച് ഇല്ലം ചുടുക
382) കടംവാങ്ങി നെയ്യുകൂട്ടരുത്.
383) നടുക്കടലിലും നായ നക്കിയേ കുടിക്കൂ
384) ഞാറായാൽ ചോറായി
385) മാണിക്യക്കല്ല് കുപ്പയില്‍ കിടന്നാലും മാണിക്യക്കല്ല് തന്നെ
386) രാവിലത്തെ മാര്‍ജ്ജാരനാണ് പകലത്തെ പൂച്ച
387) ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും മറ്റുള്ളോർക്കേ ഉപകരിക്കൂ
388) മനോവ്യാധിക്കു മരുന്നില്ല
389) കടിച്ചത് കരിമ്പ് പിടിച്ചതിരുമ്പ്.
390) അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ
391) ഏറ്റച്ചിത്രം ഓട്ടപാത്രം
392) നത്ത് നാട് വിട്ടാൽ, ആ കണ്ടത്തിൽ അല്ലെങ്കിൽ ഈ കണ്ടത്തിൽ!
393) കളപറിക്കാത്ത വയലിൽ വിള കാണില്ല
394) രണ്ടു വഞ്ചിയിൽ കാലിടരുത്
395) ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെ
396) ഓണം പോലെയാണോ തിരുവാതിര?
397) ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല
398) പെണ്ണും കെട്ടി കണ്ണും പൊട്ടി
399) ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
400) കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
401) അത്തം പത്തിനു പൊന്നോണം
402) മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
403) ലോകര്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചപ്പോള്‍ അവര്‍ എന്നെപ്പിടിച്ചു ചങ്ങലക്കിട്ടു
404) പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്
405) അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും.
406) അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്.[പാഠഭേദം]
407) പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
408) കോരിയ കിണറ്റിലേ വെള്ളമൂറൂ
409) വളമേറിയാൽ കൂമ്പടയ്ക്കും
410) തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
411) കുരങ്ങൻറെ കയ്യിലെ പൂമാല പോലെ
412) കടല് കടന്നുവന്ന കന്നാലി കുളത്തിൽ മുങ്ങിച്ചത്തു.
413) പേറെടുക്കാൻ പോയ അച്ചി ഇരട്ട പെറ്റു
414) അരിയെറിഞ്ഞാൽ ആയിരം കാക്ക
415) കുലതൊടാറായപ്പോൾ തളപറ്റു
416) മണ്ണു വിറ്റു പൊന്നു വാങ്ങരുതു്
417) പൂച്ചയില്ലാത്തിടത്തു എലി വെളിച്ചപ്പാട്
418) കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
419) എങ്ങനെ വീണാലും മൂക്കുമ്മേലെ
420) അകത്തെ അഴകു മുഖത്തറിയാം
421) ചോതി കഴിഞ്ഞാൽ ചോദ്യമില്ല (മഴയില്ലാത്തതിനാൽ പിന്നെ കൃഷി പാടില്ല എന്നർത്ഥം)
422) വെള്ളത്തിനെ കുറിച്ച് അച്ചിക്ക് ഇഞ്ചി പക്ഷം ,നായർക്ക് കൊഞ്ച് പക്ഷം
423) ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
424) നിറകുടം തുളുമ്പുകയില്ല
425) എലിയെ പിടിക്കുന്ന പൂച്ച കലവുമുടയ്ക്കും
426) താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും
427) കടല് കുന്നാകും കുന്ന് കടലാകും.
428) മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
429) കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
430) കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
431) കുംഭത്തിൽ കുടമെടുത്തു നന
432) ചിരട്ടയിൽ വെള്ളം, എറുമ്പിനു സമുദ്രം
433) മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി?
434) വിളഞ്ഞാൽ കതിർ വളയും
435) കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്
436) വയലു വറ്റി കക്ക വാരാനിരുന്നാലോ
437) വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്
438) ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
439) ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
440) അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
441) പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
442) അല്പലാഭം, പെരുംചേതം
443) അല്പസംസാരം അതിബുദ്ധി
444) വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
445) കാറ്റുള്ളപ്പോൾ തൂറ്റണം
446) പടുമുളയ്ക്ക് വളം വേണ്ട
447) അഹംഭാവം അധ:പതനത്തിന്റെ നാന്ദി
448) പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
449) കടമില്ലാത്ത കഞ്ഞി ഉത്തമം.
450) കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ
451) ചാത്തപ്പനെത്ത് മഅശറ
452) അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും
453) കടൽതാണ്ടി കായൽതാണ്ടി തോടുതാണ്ടി മടക്കുഴിയിൽ
454) കാലം നോക്കി കൃഷി
455) ഇല്ലം മുടക്കി ചാത്തം ഊട്ടരുത്
456) ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
457) പഴകും തോറും പാലും പുളിക്കും
458) നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
459) കയ്യിനു മുട്ടില്ലാത്തവൻ തട്ടില്ലാത്തവന്റെ കുറ്റം പറയരുത്
460) ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ
461) അങ്കോം കാണാം താളി൦ ഒടിക്കാം.
462) മേടം തെറ്റിയാൽ മോടൻ തെറ്റി
463) ചുണ്ടയ്ക്ക് കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം
464) പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
465) ഇല്ലത്തു പെൺപെറ്റപോലെ
466) കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ.
467) ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
468) നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട
469) അനുഭവം ഗുരു
470) ആകാശക്കോട്ട കാറ്റ് വീശുന്നതു വരെ
471) മുടിയാൻകാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും
472) വിതച്ചതു കൊയ്യും
473) അതിമോഹം ചക്രം ചവിട്ടിക്കും
474) ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു
475) പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട
476) കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
477) എലിയെകൊല്ലാൻ ഇല്ലം ചുടരുത്
478) കടംവാങ്ങി കണ്ടതുചെയ്തവനും മരംകേറി കൈവിട്ടവനും.
479) ചേറ്റില്‍ പുതഞ്ഞ ആനയെ വേണമെങ്കില്‍ കാക്കയും കൊത്തും
480) മുളയിലേ നുള്ളണമെന്നല്ലേ
481) വേലക്കള്ളിക്കു പിള്ളസാക്ഷി
482) കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
483) മുൻവിള പൊൻവിള
484) കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
485) കടം കൊടുത്ത് ശത്രുവിനെ വാങ്ങരുത്’
486) എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
487) തനിക്ക് താനും പുരയ്ക്കു തൂണും
488) ഐകമത്യം മഹാബലം
489) കടലിലെ തിരയൊഴിഞ്ഞിട്ട് കുളിക്കാനൊക്കുമോ?
490) കരയുന്ന കുഞ്ഞിനേ പാലുള്ളൂ
491) വിത്തുള്ളടത്തു പേരു
492) സത്യം വസ്ത്രം ധരിച്ചു പുറത്തിറങ്ങുമ്പോഴേക്കും നുണ നാട് ചുറ്റിക്കറങ്ങി തിരിച്ചു വീട്ടിലെത്തും
493) മീനിനെ കാണും വരെ പൊന്മാന്‍ സന്യാസി
494) മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്
495) എരിതീയിലേക്ക് എണ്ണ ഒഴിക്കരുത്
496) പോത്തിനെത്ര ഏത്തവാഴയറിയാം?
497) പലർചേർന്നാൽ പലവിധം
498) അഞ്ചാമത്തെ പെണ്ണ് ആരവാരത്തോടെ
499) തിരുവോണം തിരുതകൃതി
500) ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ
501) പത്ത് പണമുള്ളവനും പത്ത് ചൊറിയുള്ളവനും ഉറക്കമില്ല
502) ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം
503) അടിതെറ്റിയാൽ ആനയും വീഴും
504) പൂയത്തിൽ നട്ടാൽ പുഴുക്കേട് കൂടും
505) ഓണം കേറാമൂല
506) ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
507) കടംകൊണ്ട് കളിച്ചാൽ കുളിക്കും.
508) അജ്ഞത അനുഗ്രഹമാകുന്നിടത്തു ബുദ്ധിമാൻ മണ്ടനാകും
509) ആളുകൂടിയാല്‍ പാമ്പ് ചാകില്ല
510) പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ
511) ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
512) കൊക്ക് നിറഞ്ഞാലും കൊക്ക് നിറുത്തില്ല
513) ബ്രഹ്മാവിനാണോ ആയുസ്സിനു പഞ്ഞം..?
514) പിശാചിനുള്ളത് പിശാചിനു *പേവാക്കിനു പൊട്ടഞ്ചെവി
515) പട്ടിക്ക് എല്ല് ഇഷ്ട്ടം ആയിട്ടല്ല , ഇറച്ചി ആരെങ്കിലും കൊടുക്കണ്ടേ
516) വറചട്ടീന്ന് തീയിലോട്ട്
517) ഒരരിശത്തിനു കിണറ്റില്‍ ചാടിയാല്‍ എഴരിശത്തിനു കേറാന്‍ മേലാ
518) പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
519) ആശാരീടെ കൊഴപ്പോം ഒണ്ട്; തടീടെ വളവും ഒണ്ട്..
520) പശു കിഴടായാലും പാലിൻറെ രുചിയറിയുമോ
521) മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
522) അഴകുള്ള ചക്കയിൽ ചുളയില്ല
523) മകയിരത്തിൽ മഴ മതിമറയും
524) അരിയെത്ര? പയര്‍ അഞ്ഞാഴി.
525) പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
526) വിത്തെടുത്തുണ്ണരുതു്
527) കൃഷി വർഷം പോലെ
528) ആന കൊടുത്താലും ആശ കൊടുക്കരുത്
529) മണ്ണറിഞ്ഞു വിത്തു്
530) നട്ടാലേ നേട്ടമുള്ളൂ
531) പെറ്റവൾക്കറിയാം പിള്ളവരുത്തം
532) കുംഭത്തിൽ കുടമുരുളും
533) കണ്ടം വിറ്റു കാളയെ വാങ്ങുമോ
534) നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
535) അച്ചിക്ക് ഇഞ്ചി പക്ഷം ,നായർക്ക് കൊഞ്ച് പക്ഷം
536) ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം
537) ഈരിനെ കൊല്ലാൻ പേൻ കൂലി വേണോ?
538) അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്
539) കൊക്കെത്ര കുളം കണ്ടതാ
540) പക്ഷിക്ക് കൂടും വേണം, കാടും വേണം
541) വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
542) കടമൊരു ധനമല്ല.
543) കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
544) പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
545) കടലിൽ ഇരുമ്പുകിടന്നാലും മനസ്സിൽ ചൊല്ലുകിടക്കില്ല.
546) ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത്
547) തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
548) മുളയിലറിയാം വിള
549) നാരീശാപം ഇളക്കിക്കൂട
550) പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
551) തീക്കൊള്ളി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനേ പേടി
552) വീക്ക് ഭർത്താവിന് പോക്ക് ഭാര്യ
553) കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കിട്ടും
554) അഞ്ചാമത്തെ പെണ്ണ് കെഞ്ചിയാലും കിട്ടില്ല
555) കാണം വിറ്റും ഓണമുണ്ണണം
556) ആള് കൂടിയാൽ പാമ്പ് ചാവില്ല
557) അരുതാത്തതു ചെയ്തവൻ കേൾക്കാത്തതു കേൾക്കും
558) ഋണത്താൽ മൈത്രി കെട്ടിടും
559) തോൽവി വിജയത്തിന്റെ നാന്ദി
560) കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
561) ഏട്ടിലങ്ങനെ പയറ്റിലിങ്ങനെ
562) ഇരുന്നിട്ടേ കാൽ നീട്ടാവൂ
563) ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കും
564) തിടുക്കം കൂട്ടിയാൽ മുറുക്കം കുറയും
565) കടം കാതറുക്കും.
566) ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടിയിരിക്കൂ
567) ഔചിത്യമില്ലാത്ത നായരേ, അത്താഴമുണ്ണാൻ വരികെടോ
568) തിരുവാതിരയിൽ തിരിമുറിയാതെ (മഴ)
569) നവര വിതച്ചാൽ തുവര കായ്ക്കുമോ
570) ഉള്ളത് ഉള്ളപോലെ
571) ഈ കട്ടിൽ കണ്ട് പനിക്കേണ്ട
572) അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
573) കന്നില്ലാത്തവന് കണ്ണില്ല
574) തൻ വീട്ടിൽ താൻ രാജാവ്
575) ഉള്ളതുകൊണ്ടു ഓണം പോലെ
576) പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
577) കടലിൽ നിന്ന് മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കിട്ടൂ.
578) ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല
579) അഞ്ചിലേ പിഞ്ചിലേ കൊഞ്ചാതെ
580) യഥാര്‍ത്ഥ വാദി ബഹുജനവിരോധി
581) വിത്തിനൊത്ത വിള
582) നീതിമാൻ പനപോലെ തഴയ്ക്കും
583) ആന ചെല്ലുന്നത് ആനക്കൂട്ടത്തിൽ
584) അദ്ധ്വാനമില്ലാതെ നേട്ടമില്ല
585) ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
malayalam pazhamchollukal, pazhamchollukal, pazhamchollukal in malayalam, 10 pazhamchollukal in malayalam, malayalam pazhamchollukal pdf, malayalam pazhamchollukal with meaning, onam pazhamchollukal in malayalam